ഇന്ന് ഇരുന്നോറോളം അംഗങ്ങളുള്ള, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുടുംബമാണ് മരുതൂര്‍ തറവാട്. എറണ്ണാകുളം, തൃശൂര്‍ ജില്ലകളിലായി ഭൂരിഭാഗം അംഗങ്ങളും താമസിയ്ക്കുന്നു. എങ്കിലും ഭാരതത്തില്‍ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും അംഗങ്ങളുണ്ട്. വിവിധ കാലങ്ങളില്‍ പിരിഞ്ഞുപോയ അംഗങ്ങള്‍ തമ്മില്‍ പരസ്പര സമ്പര്‍ക്കം കുറവായിരുന്നു. പുതുതലമുറ പരസ്പരം അറിയാത്തവരായി. ഇതു മാറ്റിയെടുക്കാന്‍ പ്രതിമാസ, വാര്‍ഷിക യോഗങ്ങളും നവ സമൂഹ്യ മാദ്ധ്യമങ്ങളും ഉപയോഗിച്ച് ശ്രമം നടത്തിവരികയാണ്. അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിയ്ക്കാനും വരും തലമുറകള്‍ക്കായി സൂക്ഷിയ്ക്കാനും ലക്ഷ്യമിട്ടാണ് വെബ്‌സൈറ്റ് രൂപകല്പന ചെയ്തീട്ടുള്ളത്. എല്ലാ അംഗങ്ങളും ഈ സൈറ്റില്‍ വിവരങ്ങള്‍ നല്‍കുക. പേരുകള്‍ വിട്ടുപോയീട്ടുണ്ടെങ്കിലും തെറ്റുകളുണ്ടെങ്കിലും അറിയിയ്ക്കുക. മരുതൂര്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാത്തവര്‍ അവരവരുടെ ഫോണ്‍നമ്പര്‍ 9745207340 എന്ന നമ്പറിലേയ്ക്ക് അയച്ചുകൊടുത്ത് അംഗമാവുക. കൂട്ടായ്മയുടെ കരുത്തിലും സുരക്ഷിതത്വത്തിലും നമുക്കും പങ്കാളിയാവാം.......
വടമ പാമ്പുമേയ്ക്കാട്ട് കുടുംമ്പത്തിലെ രണ്ടു ജ്യേഷ്ഠാനുജന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. അവരിലൊരാൾ ഇല്ലത്തുനിന്ന് പോന്ന് ആലുവ ഉളിയന്നൂരിലുള്ള മരുതൂർ എന്ന ഇല്ലത്ത് എത്തിച്ചേർന്നു. അവിടെ അന്ന് ഒരു അമ്മയും ഒരു പെൺകിടാവും മാത്രമേ ഉണ്ടായിരുന്നുള്ളു. ആ പെൺകിടാവിനെ അദ്ദേഹം വിവാഹം ചെയ്തു. അവിടെ താമസമാക്കി. ആ ഇല്ലത്തെ പരദേവത ഉളിയന്നൂർ ഗണപതിയായിരുന്നു. കൂടാതെ ശാസ്താവും ഉണ്ടായിരുന്നു. പിൽക്കാലത്ത് ഇല്ലം പുതുക്കി പണിതു. എന്നാൽ ഏതോ കാരണവശാൽ എല്ലാം അഗ്നിക്കിരയായി. അവിടെ നിന്ന് മരുതൂർ ഇല്ലക്കാർ മുപ്പത്തടം കൈനിക്കരയിലേയ്ക്ക് താമസം മാറ്റി. മരുതൂർ ഇല്ലം വകയായി ഏകദേശം മുപ്പത് ഏക്കറോളം ഭൂമി ആലുവ തെക്കേ വാഴക്കളത്തിലുണ്ടായിരുന്നു. ഈ വസ്തുക്കൾ ഭൂപരിഷ്‌ക്കരണ നിയമപ്രകാരം അന്യാധിനപ്പെട്ടുപോയി.

പുരുഷോത്തമൻ നന്പൂതിരി, സുബ്രഹ്മണ്യൻ നന്പൂതിരി എന്നീ സഹോദരന്മാരാണ് അറിയപ്പെടുന്ന ചരിത്രത്തിലെ മുൻഗാമികൾ. ഇവരിൽ പുരുഷോത്തമൻ നന്പൂതിരിയെ ഒന്നാം താവഴിയായും സുബ്രഹ്മണ്യൻ നന്പൂതിരിയെ രണ്ടാം താവഴിയായും കണക്കാക്കി തലമുറകളെ പുനഃസൃഷ്ടിച്ചുനോക്കാം.

ഒന്നാം വിഭാഗം

പുരുഷോത്തമൻ നന്പൂതിരി രണ്ടു വേളി കഴിച്ചീട്ടുണ്ട്. തോട്ടാശ്ശേരിയൽ നിന്നും വളവല്ലൂരിൽ നിന്നും.തോട്ടാശ്ശേരി വിവാഹത്തിൽ ജയന്തൻ, സുബ്രഹ്മണ്യൻ, നാരായണൻ, പുരുഷോത്തമൻ എന്നീ നാല് ഉണ്ണികളും പാർവ്വതി എന്ന കുട്ടിയുമടക്കം അഞ്ചു സന്താനങ്ങൾ. ഇവരിൽ സുബ്രഹ്മണ്യൻ, നാരായണൻ, പുരുഷോത്തമൻ എന്നിവരുടെ പില്ക്കാലചരിത്രം അജ്ഞാതമാണ്. മാവേലിയിലേക്ക് വിവാഹം കഴിച്ചുകൊടുത്ത പാർവ്വതി അന്തർജനത്തിൻ്റെ പില്ക്കാലചരിത്രവും ലഭ്യമല്ല. വളവല്ലൂർ വിവാഹത്തിൽ രാമൻ എന്ന ഒരുണ്ണി മാത്രം. ഇദ്ദേഹം ചാലക്കുടി വല്ലത്ത് വീട്ടിൽനിന്നും കല്യാണം കഴിച്ചു.

maruthurmana.com © 2023 | All Rights Reserved | Designed By Jagathy K S.